തിരയല്‍

Tuesday 12 August 2014





        


          bp² hncp² dmen \S¯n
I¸ä: I¸ä F¨v.-sF.Fw.bp.-]n.-kvIqÄ hnZymÀ°n-IÄ lntcm-jnam Zn\-¯S-\p-_-Ôn¨v I¸ä SuWn bp² hncp² dmen \S¯n. dmen-bn kvIqÄ kvIu«v Bâv ssKUvkv hnZymÀ°n-IÄ, kmaq-ly-imkv{X ¢ºv AwK-§Ä t\XrXzw \ÂIn. dmen¡v tijw \S¶ P\-Pm-K-cW kZÊn C¶pw temI¯v AXn-Zm-cp-W-ambn Ip«nIÄ Adp-sIm-esN¿s]-Sp¶-Xns\Xnsc am\-hsâ a\-Êp-W-c-W-sa¶ ktµiw \ÂIn

Thursday 10 July 2014

അറിയാത്തവര്‍ അറിയട്ടെ ...........

കരിന്തണ്ടന്‍.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകന്‍, പക്ഷെ ചരിത്രം വളച്ചൊടിച്ച് പല തല്ലിപ്പൊളികളെയും മഹാന്മാരാക്കിയ സമയത്ത് കരിന്തണ്ടനെ പോലുള്ള യഥാര്‍ത്ഥ മഹാന്മാരെ നാം
വിസ്മൃതിയില്‍ ആഴ്ത്തി.

കേരളത്തിലെ മലബാര്‍ മേഖലയെയും കര്ന്നാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്റെ പുറകിലെ ബുദ്ധി കേന്ദ്രവുമായ കരിന്തണ്ടനെ സൌകര്യ പൂര്‍വ്വം മറന്നു.

കോഴിക്കോട് താമരശ്ശേരി ചുരം നില്‍ക്കുന്നത് മൂന്ന് മലകളിലായാണ്. അതിന്റെ അടിവാരത്ത് ചിപ്പിലിത്തോട് ഭാഗത്തായിരുന്നു പണിയ കുടുംബത്തില്‍ ജനിച്ച കരിന്തണ്ടന്റെ വീട്.

കരിന്തണ്ടന്‍റെ നാടിനു മുകളില്‍ ഉള്ള മൂന്ന് മലകള്‍ തന്നെയായിരുന്നു ഭാരതത്തെ നന്നായി കൊള്ളയടിച്ച ബ്രിട്ടീഷുകാര്‍ക്ക് മൈസൂരില്‍ പോയി ടിപ്പുവിനെ ഒതുക്കാനും ഉള്ള തടസ്സം. മലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു പാത വെട്ടി കോഴിക്കോട് നിന്നും സേനയെ മൈസൂരില്‍ എത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ പണികള്‍ പലതും നോക്കി. എന്നാല്‍ റോഡിനു വേണ്ടി സര്‍വേ നടത്താന്‍ അവരുടെ എന്ജിനീയര്മാര്‍ക്ക് മല തടസ്സമായി നിന്ന്. പലരും പാമ്പ്‌ കടി കൊണ്ടും മറ്റു വന്യജീവികളുടെ ആക്രമണത്തിലും കാലപുരിക്ക് എത്തി.

അങ്ങനെ ബ്രിട്ടീഷുകാര്‍ അന്തം വിട്ട് മലയടിവാരത്തില്‍ നില്‍ക്കവേയാണ് എന്നും ഒരു കറുത്തവന്‍ സുഖമായി മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. ഇരുചെവി അറിയാതെ അവര്‍ കരിന്തണ്ടന്‍റെ സഹായം തേടി.

വളരെ വിചിത്രമായ ഒരു രീതിയിലായിരുന്നു, അഥവാ എല്ലാ ബ്രിട്ടീഷ് എന്ജിനീയര്മാരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കരിന്തണ്ടന്‍ എളുപ്പത്തില്‍ കയറാവുന്ന മലമടക്കുകള്‍ മാര്‍ക്ക് ചെയ്തു സായിപ്പിന് നല്‍കിയത്. വളരെ ലളിതമായിരുന്നു കരിന്തണ്ടന്‍ കാഴ്ച വച്ച രീതി.

അയാള്‍ ആടുമാടുകളെ പേടിപ്പിച്ചു ഓടിച്ചു. മൃഗങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റവും ലളിതവും കയറ്റം താരതമ്യേന കുറഞ്ഞതും ആയ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി. ദിവസങ്ങള്‍ക്കുള്ളില്‍ പാത വെട്ടാനുള്ള മാര്‍ക്കിംഗ് വിദ്യാസമ്പന്നരായ എന്ജിനീയര്‍മാരെ ലജ്ജിപ്പിച്ചു കൊണ്ട് കരിന്തണ്ടന്‍ പൂര്‍ത്തിയാക്കി.

അടിവാരത്ത് നിന്നും ലക്കിടിയിലെക്ക് നിസ്സാരമായ സമയം കൊണ്ട് റോഡ്‌ വെട്ടാന്‍ ഒരു കറു കറുത്ത ഇന്ത്യാക്കാരന്‍ മാര്‍ക്ക് ചെയ്തത് ബ്രിട്ടീഷ് എന്ജിനീയര്മാര്‍ക്കും കൂടെ വന്ന ശിങ്കിടികളായ നാടന്‍ കറുത്ത സായിപ്പന്മാര്‍ക്കും വല്ലാത്ത ക്ഷീണമായി. തങ്ങള്‍ പരാജയപ്പെട്ട സ്ഥലത്ത് ഒരു നാടന്‍ ആദിവാസി വളരെ നിസ്സാരമായി വിജയിച്ചത് അവരെ നാണം കെടുത്തി.

കരിന്തണ്ടനാണ് വഴി മാര്‍ക്ക് ചെയ്തതെന്ന് നാളെ പുറം ലോകം അറിയുന്നത് ഒഴിവാക്കാന്‍ അവര്‍ കരിന്തണ്ടനെ വകവരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ നേര്‍ക്ക്‌ നേരെ കരിന്തണ്ടനോട് എട്ട് മുട്ടാന്‍ ധൈര്യമുള്ളവര്‍ ആരും കൂട്ടത്തില്‍ ഇല്ലാതിരുന്നത് കൊണ്ട് കരിന്തണ്ടനെ ചതിയില്‍ വക വരുത്താനുള്ള വഴികള്‍ സായിപ്പന്മാര്‍ ആലോചിച്ചു.

അങ്ങനെ അതിനു മുന്നോടിയായി വൈകുന്നേരം മൃഗങ്ങളെയും കൊണ്ട് കരിന്തണ്ടന്‍ അടിവാരത്തെക്ക് തിരിച്ചു പോകുന്നത് ഒഴിവാക്കാന്‍ കാട്ട് ചോലയില്‍ കുളിക്കാന്‍ ഇറങ്ങിയ സമയം നോക്കി കരിന്തണ്ടന്‍ അഴിച്ചു വച്ച ആചാര വള സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം മോഷ്ടിക്കപ്പെട്ടു. അവര്‍ കണക്ക് കൂട്ടിയത് പോലെ തന്നെ വള ഇല്ലാതെ സമുദായാംഗങ്ങളുടെ മുന്നിലേക്ക് പോകാന്‍ പറ്റാത്ത കരിന്തണ്ടന്‍ നഷ്ടപ്പെട്ട വളയും തിരഞ്ഞുകൊണ്ട്‌ കാട്ടില്‍ തന്നെ രാത്രി കഴിച്ചു.

ഇതിനിടയില്‍ രാത്രിയുടെ മറവു പറ്റി സായിപ്പ എന്ജിനീയരുടെ കള്ള തോക്ക് ആ മിടുക്കന്റെ ജീവന്‍ കവര്‍ന്നു.

പതുക്കെ പതുക്കെ നാട്ടുകാരായ തൊഴിലാളികളില്‍ നിന്നും ജനം സത്യമറിഞ്ഞുവെങ്കിലും പിന്നോക്കക്കാരായ പണിയ വിഭാഗത്തിനു അന്നത്തെക്കാലത്ത് ഒരു ബ്രിട്ടീഷ്കാര്നെതിരെ എന്ത് ചെയ്യാന്‍ കഴിയും...? കടുത്ത ജാതി ചിന്തയും അനാചാരവും കൊടി കുത്തി വാണ കാലമായതു കൊണ്ട് മറ്റു നാട്ടുകാരും കരിന്തണ്ടനു വേണ്ടി സംസാരിച്ചില്ല. അങ്ങനെ പതുക്കെ പതുക്കെ കരിന്തണ്ടന്‍ വിസ്മൃതിയിലാണ്ടു.

മറ്റൊരു നെറികേട് കൂടി പിന്നീട് ഭാരത മക്കള്‍ ആ പുണ്യാത്മാവിനോട് ചെയ്തു. ഇടയ്ക്കിടെ താമരശ്ശേരി ചുരത്തില്‍ ഉണ്ടാകുന്ന കുന്നിടിചിലുകളും വാഹനാപകടങ്ങളും കരിന്തണ്ടന്‍റെ ആത്മാവ് കോപിച്ചതാണ് എന്ന് വ്യാഖ്യാനിച്ച് ലക്കിടിയില്‍ കരിന്തണ്ടന്‍റെ ആത്മാവിനെ ആവാഹിചെന്ന പേരില്‍ ഒരു ചങ്ങലയെ മരത്തില്‍ ബന്ധിച്ചു. വിരോധാഭാസമെന്നു പറയട്ടെ ഈ ചങ്ങലമരം കൂടി ഇല്ലായിരുന്നുവെങ്കില്‍ കരിന്തണ്ടന്‍ പൂര്‍ണ്ണ വിസ്മൃതിയില്‍ ആയി പോവുമായിരുന്നു. ഈ മരം മാത്രമാണിപ്പോള്‍ ഭൂമിയില്‍ കരിന്തണ്ടനു ഉള്ള സ്മാരകം.

മഹാന്മാരെ വിസ്മൃതിയില്‍ ആഴ്ത്തി മോഷ്ടാക്കളെയും അഴിമതിക്കാരെയും ദേശ ദ്രോഹികളെയും മഹാന്മാരാക്കി വാഴ്ത്തുന്ന സമകാലീക ലോകം കരിന്തണ്ടനെ ആദരിക്കും എന്ന് കരുതുക വയ്യ. എന്ന് കരുതി അദ്ദേഹത്തെ ആചാര്യനായി കാണുന്നതിനു അതൊന്നും എനിക്കൊരു തടസ്സമാവുന്നും ഇല്ല... നാട്ടറിവുകളുടെ കുലപതിയെ നമിക്കുന്നു.

Monday 5 May 2014



അധ്യാപനത്തിന്റെ കാണാപ്പുറങ്ങള്‍ : ഒരു അനുഭവസാക്ഷ്യം


അട്ടപ്പാടി ' ഫോള്‍ഡറിലെ ഫോട്ടോകള്‍ വേഗത്തില്‍ സ്ക്രോള്‍ ചെയ്തുനോക്കുന്നതിനിടയില്‍ ലക്ഷ്മിയുടെയും അപ്പായുടെയും ഫോട്ടോകളില്‍ കണ്ണുകളുടക്കി.
വെള്ള ഷര്‍ട്ടും മറൂണ്‍ പാവാടയും ചേര്‍ന്ന യൂണിഫോമിനൊപ്പം ഒരു പച്ച ഷാള്‍ (എന്റെ റൂംമേറ്റ് കൊടുത്തത്)കഴുത്തിലൂടെ മുന്നോട്ടിട്ട് ,രണ്ടുപുറവും മെടഞ്ഞ് റിബണ്‍കൊണ്ടുകെട്ടിയ കോലന്‍മുടിയില്‍ കനകാബരപ്പൂചൂടി,ചിരിച്ചുകൊണ്ട് ഞങ്ങളുടെ കോര്‍ട്ടേഴ്സിനുമുന്നിലെ ഇലകൊഴിഞ്ഞ മരത്തിനുമുന്‍പില്‍ ലക്ഷ്മിയും അപ്പാവും.സംതൃപ്തി സ്പുരിക്കുന്ന മുഖത്തിന്റെ ഉടമയായ അയാള്‍ ഒരു യോഗിയെ ഓര്‍മ്മിപ്പിക്കുന്നു.
ലക്ഷ്മി ഇപ്പോള്‍ എവിടെയായിരിക്കും? അമ്മ മരിച്ചപ്പോള്‍ അവര്‍ കോയമ്പത്തൂര്‍ക്ക് പോയെന്ന് കേട്ടിരുന്നു.
ലക്ഷ്മിയുടെ അമ്മയെ ആദ്യമായി കണ്ട ദിവസം ....

വരഗയാറിന്റെ തീരത്ത് വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ ചിരിച്ചുകൊണ്ടൊഴുകുന്ന തെളിനീരിന്റെ കുളിര്‍മതേടി നടക്കാനിറങ്ങിയ ഒരു വൈകുന്നേരം ...
കൂടെയുള്ള ഹിന്ദിടീച്ചര്‍ പറഞ്ഞു.'ദേ, പേരയ്ക്ക കിട്ടുമോയെന്ന് നോക്കിയാലോ?'
പെട്ടന്നൊരു വിളി..."വാ .. ടീച്ചറേ"
നോക്കിയപ്പോള്‍ റോഡില്‍ നിന്നും വളരെ താഴെ മരങ്ങള്‍ക്കിടയില്‍ ലക്ഷ്മി.അവിടെ ഒരു വീടുണ്ടോ?
"ഞങ്ങള്‍ എങ്ങനെയാ അങ്ങോട്ടുവരുന്നത് ?"
"ഇതുകൂടി ഇറങ്ങിവാ ടീച്ചറെ.."
കല്ലുകളിലൂടെ ഓടിക്കയറിവന്ന് ലക്ഷ്മി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.അഞ്ചാറുമുളകളും ഓലയും ,സിമന്റ് ചാക്കും കൊണ്ട് ഒരു വീട്.താഴെ വെറും മണ്ണില്‍ രണ്ടുപെട്ടികള്‍ .ഒന്നിനുമീതെ എട്ടാംക്ലാസിലെ പുസ്തകങ്ങള്‍ .മറ്റേതിനുമീതെ അഞ്ചാറുപാത്രങ്ങള്‍.ഒരു ചീര്‍പ്പ് , ഒരു കൊച്ചുകണ്ണാടി., ടൂത്ത് ബ്രഷ് . ഇവയൊക്കെ ഓലകള്‍ക്കിടയില്‍ തിരിഞ്ഞുവെച്ചിരിക്കുന്നു.കുറച്ചപ്പുറത്ത് മൂന്നുകല്ലുകളില്‍ ഒരടുപ്പ് . വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ നീരൊഴുക്ക് കുറവാണ് .ഈശ്വരാ.. ഈ വര്‍ഷകാലത്ത് ഇവര്‍ എങ്ങനെയായിരിക്കും കഴിയുക.പതിമൂന്നുവയസായ ഒരു പെണ്‍കുട്ടി. പ്രായമായ അച്ഛനമ്മമാര്‍.മനസ്സൊന്നുപിടച്ചു.
"നാന്‍ വേലയ്ക്കൊന്നും പോകമാട്ടേ ടീച്ചര്‍,നാന്‍ പിച്ചയെടുക്കിറേന്‍ , കാശ് എനക്കുവേണ്ട, ഒരു നാള്‍ അരക്കിലോ അരി കിടച്ചാ പോതും"
ലക്ഷ്മിയുടെ അപ്പായുടെ സംസാരത്തില്‍നിന്നും മനസിലായി ഇയാള്‍ ആദിവാസിയല്ലാത്തതിനാല്‍ ഒരാനുകൂല്യവുമില്ല, റേഷന്‍കാര്‍ഡില്ല,വോട്ടര്‍പട്ടികയില്‍ പേരില്ല,സ്വന്തമായി ഒരുതുണ്ടു ഭൂമിപോലുമില്ല.കോയമ്പത്തൂരില്‍ അലഞ്ഞുനടന്നപ്പോള്‍ ആരോരുമില്ലാത്ത ശെല്‍വി ജീവിതസഖിയായി. കടത്തിണ്ണയില്‍ ലക്ഷ്മി പിറന്നു.
"ഇന്ത പുള്ളയ്ക്കു ദീനമാ ടീച്ചര്‍ " ശെല്‍വിയെ ചൂണ്ടി അയാള്‍ പറഞ്ഞു. പല്ലുകളുന്തി ,വിളര്‍ത്ത് ,കണ്ണുകള്‍ കുഴിഞ്ഞ് ആ രൂപം ദയനീയമായി ഒന്നു ചിരിച്ചു.
"ഇവിടെ വല്ല പാമ്പോ തേളോ വന്നാലോ?" ആശങ്ക മറച്ചുവെയ്ക്കാന്‍ എനിക്കായില്ല.
'ആണ്ടവന്‍ കാപ്പാത്തും ടീച്ചറേ'അയാള്‍ പേരമരത്തിനും ചുവട്ടിലേയ്ക്ക് കൈ ചൂണ്ടി. മഞ്ഞള്‍ പൂശിയ ഒരു കല്ല്. ഒരു കൊച്ചുവിളക്കും ."ടീച്ചര്‍ക്ക് പേരയ്ക്ക കൊട് ലക്ഷ്മീ" ലക്ഷ്മിയുടെ അമ്മ.
നേരം വൈകി. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ലക്ഷ്മിയുടെ അപ്പ "ടീച്ചര്‍ , എങ്ക പുള്ള നിലാവാകും ടീച്ചര്‍ ,നീങ്കള്‍ നല്ല ശൊല്ലിക്കൊടുക്കണം . എങ്കളുക്ക് ഒന്നുമേ തെരിയാത് ."
ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.തിരിച്ചുനടക്കുമ്പോള്‍ കുറ്റബോധം തോന്നി. ലക്ഷ്മി . എസ്സ് 8 Aയിലെ ഹാജര്‍ പട്ടികയില്‍ ഒരു പേര് . എണ്ണം തികയ്ക്കാന്‍ . അതിനപ്പുറം ലക്ഷ്മിയെ ആരെങ്കിലും പരിഗണിച്ചിട്ടുണ്ടോ?' അക്ഷരം പോലുമറിയാത്ത ഇതിനെയൊക്കെ എന്തുപഠിപ്പിക്കാനാ, കുറേയൊക്കെ വീട്ടിലുള്ളോര്‍ക്കും വേണം വിചാരം .' പതിവുപല്ലവി . തന്റെ കുട്ടി പൂര്‍ണ്ണചന്ദ്രനാണെന്നും അവള്‍ക്ക് നല്ല ബുദ്ധിയാണെന്നും അഭിമാനിക്കുന്ന അച്ഛന്‍ .‌
പതിവുപോലെ മുറിയുടെ വാതിലിനും തറയ്ക്കുമിടയിലെ വിടവില്‍ ' വല്ല പഴുതാരയോ തേളോ വന്നാലോ, ഇവിടെത്ത തേളിനൊക്കെ ഇരട്ടി വിഷമാണ് .' എന്നുപറഞ്ഞ് മടക്കിയ കടലാസ് തിരുകിവെയ്ക്കുമ്പോള്‍ ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്നപോലെ .പുഴക്കരയില്‍ ചാക്കുവിരിച്ച് കിടന്നുറങ്ങുന്ന ലക്ഷ്മി ... ഉറക്കം വന്നില്ല. അടുത്ത വൈകുന്നേരവും ഞങ്ങള്‍ അതുവഴിതന്നെയാണ് നടക്കന്‍ പോയത് .കാത്തുനിന്നപോലെ ലക്ഷ്മി .
"വാ ടീച്ചറെ" ലക്ഷ്മി ക്ഷണിച്ചു.
' ഇന്നു നിങ്ങള്‍ ചൊല്ലിത്തന്ന പാട്ട് നാന്‍ പടിച്ചു ടീച്ചറെ ,നാന്‍ പാടട്ടെ?'
അനുവാദത്തിനു കാത്തുനില്‍ക്കാതെ നാലുവരി ഹിന്ദിപദ്യം അവള്‍ ഉറക്കെ പാടി. തലകുലുക്കിക്കൊണ്ട് , താളത്തില്‍ ഒരു നാലുവയസുകാരി നേഴ്സറിപ്പാട്ടുപാടുന്നപോലെ ..
മാനത്ത് നിലാവ് ഉദിച്ചുയരുകയായിരുന്നു അപ്പോള്‍